ബുധനാഴ്‌ച, ജൂലൈ 27, 2011



ഞാന്‍ ഒരു കവിയല്ല,
ഇത് ഒരു കവിതയുമല്ല..
ഞാന്‍ ഒരു പ്രവാസി..
ജനിച്ച മണ്ണിലെ..
കുളിര്‍ക്കാറ്റും,മഴയും,
പുഴയും,തോടും,കാടുകളും,
എനിക്ക് എനിക്കിന്ന്..
സ്വപ്നങ്ങളാണ്...
ചൂടും,വിയര്‍പ്പൊട്ടിയ മനസും.
പിന്നെ ആര്‍ക്കുംവേണ്ടാത്ത..
കുറേ ദീര്‍ഘനിശ്വസങ്ങളും കൂട്ട്.........
എന്റെ കണ്ണില്‍ നിറയുന്നത്,
വിയര്‍പ്പുനാറുന്ന കുറേ ജന്മങ്ങള്‍..
എന്റെ വായില്‍ നിറയുന്നത്...
വരണ്ട കാറ്റിലെ പൊടിമാത്രം

തിങ്കളാഴ്‌ച, ജൂലൈ 25, 2011

പ്രണയം


പുല്‍ത്തണ്ടില്‍ തങ്ങിയ..
മഴത്തുള്ളി പറഞ്ഞത്...
പ്രണയത്തെക്കുറിച്ചായിരുന്നു...
യൌവനത്തില്‍ എന്റെ ഹ്രദയത്തെ..
നെരിപ്പോടാക്കി നീ-
ഊതിക്കത്തിച്ച നിന്റെ-
പ്രണയത്തെക്കുറിച്ച്…..
ജീവിതയാത്രയില്‍ നീ-
പ്രണയത്തെ,
പണംകൊണ്ടളന്നപ്പോള്‍-
ഞാന്‍ സഹോദരിയായി...
നീ എന്റെ ഹ്രദയത്തില്‍-
കത്തിച്ച കനല്‍കെടുത്താന്‍ ഞാന്‍-
മറ്റൊരു കാമുകനെ തേടി---
പ്രണയം തളിര്‍ത്തപ്പോള്‍..
അവനെന്നെ ക്ഷണിച്ചത്..
കിടപ്പറയിലേക്ക്...
ഞാന്‍ എവിടെയാണ്-
തേടേണ്ടത്………
പരിശുദ്ധ പ്രണയത്തെ..........

'ഗുരുദക്ഷിണ'

കാര്‍ഷിക സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറാണ് പ്രതി, ചെയ്ത കുറ്റമെന്താണെന്നറിയേണ്ടേ? സ്വന്തം ശിഷ്യകളുടെ കുളിസീന്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി... അടുത്ത കുളിമുറിയില്‍ ഒളിച്ചിരുന്ന് വളരെ ബുദ്ധിമുട്ടിയാണ് അധ്യാപകന്‍ ശിഷ്യകളുടെ കുളിസീന്‍ റെക്കോഡ് ചെയ്തത്. ഇത് കണ്ടുപിടിച്ച ശിഷ്യന്മാര്‍ നന്നായി 'ഗുരുദക്ഷിണ' കൊടുക്കുകയും ചെയ്തു.
അധ്യാപികയും വിദ്യാര്‍ഥിയും തമ്മിലുള്ള വഴിവിട്ട ബന്ധം വിദ്യാര്‍ഥിയുടെ മരണത്തില്‍ കലാശിച്ച വാര്‍ത്ത ഞെട്ടലോടെയാണ് കേരളം വായിച്ചത്. കുറുന്തോട്ടിക്ക് വാതം വന്നാല്‍ എന്തു ചെയ്യും?

'മാതാ പിതാ ഗുരു ദൈവം' എന്നാണ് പ്രമാണം. സ്വന്തം മാതാവുതന്നെ മക്കളെ വെട്ടിനുറുക്കുകയും പിതാവ് മകളെ കൂട്ടിക്കൊടുക്കുകയും ചെയ്യുന്ന കാലത്ത് ഗുരു ലഘുവായിപ്പോയാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്ന് ചിലര്‍ പറഞ്ഞേക്കാം. സമൂഹത്തിന്റെ സകല രംഗത്തുമുള്ള ശോഷണം അധ്യാപകരെയും ബാധിച്ചുവെന്ന് സമാധാനിക്കുന്നവരുമുണ്ടാകും. പക്ഷേ, അധ്യാപകര്‍ 'അപഥസഞ്ചാരി'കാളായാല്‍ ലോകം എങ്ങോട്ടാകും ചരിക്കുക?

ഇരുട്ട് നീക്കുന്നവനാണ് ഗുരു. അജ്ഞതയുടെ അന്ധകാരം നീക്കി ജ്ഞാനത്തിന്റെ വെളിവ് പകരുന്ന മഹത്തായ കര്‍മമാണത്. സകലതിനും മാതൃകയാണ് ഗുരു. ഒപ്പം നിന്ന് പരിചരിച്ച് വിദ്യനേടിയ ഗുരുകുലകാലത്തിന്റെ കഥകള്‍പോലും നമുക്ക് ഉള്‍വെളിച്ചം പകരുന്നവയാണ്. ഇന്ന് അതെല്ലാം കടന്നുപോയിരിക്കുന്നു. ആശാനും ആശാട്ടിയും കളരിയുമൊക്കെ കാലം കവര്‍ന്നു. വെര്‍ച്വല്‍ ക്ലാസ് മുറികളില്‍ സിഡികള്‍ അറിവിന്റെ ഉറവിടമാണ്. വിജ്ഞാനം വിരല്‍ത്തുമ്പിലാണ്... നേരില്‍ കാണാത്ത ഗുരുക്കന്മാര്‍ കമ്പ്യൂട്ടറിലൂടെ നിങ്ങളുടെ പഠനമുറിയിലെത്തുന്നു.

ഇതിനൊപ്പം മറ്റൊന്നുകൂടി സംഭവിക്കുന്നുണ്ട്. ലൈംഗിക പീഡനക്കേസുകളിലും മോഷണത്തിലും അക്രമത്തിലുമൊക്കെ അധ്യാപകര്‍ പ്രതികളാകുന്നു. മാതൃകയാകേണ്ട അധ്യാപകരും അധ്യാപികമാരും കുത്തഴിഞ്ഞ ജീവിതത്തിന്റെ പ്രത്യക്ഷസാക്ഷ്യമാകുന്നു. ''നിന്നെയൊക്കെ പഠിപ്പിച്ചില്ലെങ്കിലും എനിക്ക് ശമ്പളം കിട്ടുമെന്ന് ആക്രോശിക്കുന്ന അധ്യാപികമാര്‍'', തന്റെ ദേഷ്യം തീരുംവരെ കുട്ടികളെ തല്ലുന്നവര്‍, ജാതിയുടെയും സമ്പത്തിന്റെയും, സൗന്ദര്യത്തിന്റെയുമൊക്കെ അളവുകോലുകള്‍വെച്ച് വിദ്യാര്‍ഥികളോട് തിരിച്ച് വ്യത്യാസം കാണിക്കുന്നവര്‍. എല്ലാറ്റിനുമുപരി വിദ്യപകരുക എന്ന ധര്‍മം പാടെ വിസ്മരിച്ച് 'ഫാഷന്‍ ഷോ' നടത്തുന്നവര്‍...

എവിടെയാണ് പിഴച്ചത്? തീവണ്ടിയില്‍ പരിചയപ്പെട്ട ഒരു അധ്യാപകന്റെ മുഖ്യ ജോലി റിയല്‍ എസ്റ്റേറ്റ് ബിസിനസ്സാണ്. ''അതേയ് 15 ലക്ഷം കൊടുത്താ പ്ലസ് ടുവില്‍ ജോലി വാങ്ങിയത്. ഇനി പഠിപ്പിക്കുകയും കൂടി ചെയ്യണോ''? കണ്ണിറുക്കിക്കൊണ്ട് അധ്യാപകന്റെ ചോദ്യം. മറ്റൊരു അധ്യാപകന്‍ മൂന്നാറില്‍ ''റിസോര്‍ട്ട് നടത്തുന്നു''. പഠനയാത്രകള്‍ മൂന്നാറിലേക്ക് നടത്തി സ്വന്തം കീശവീര്‍പ്പിക്കുന്നതിലാണ് കക്ഷിക്ക് താത്പര്യം. കണ്ണൂര്‍ ജില്ലയില്‍ ഒരു അധ്യാപകനെ അറസ്റ്റ് ചെയ്തത് പ്രകൃതിവിരുദ്ധ നടപടികള്‍ക്കാണ്. കൗണ്‍സലിങ് കേന്ദ്രങ്ങളില്‍ പലപ്പോഴും ''കൗമാരപ്രായക്കാര്‍ ഏറെ പരാതിപ്പെടുന്നത് സ്വന്തം അധ്യാപകരെക്കുറിച്ചാണ്''.

കുട്ടികള്‍ മാതാപിതാക്കളേക്കാള്‍ കൂടുതല്‍ സമയം ജീവിക്കുന്നത് അധ്യാപകര്‍ക്കൊപ്പമാണ്. അതുകൊണ്ടുതന്നെ അവരുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ അധ്യാപകര്‍ക്ക് കഴിയും. മാഷേ, എന്നുള്ള വിളിയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ആദരവും സ്‌നേഹവും എങ്ങനെ വേര്‍തിരിക്കാന്‍ പറ്റും?
അതൊരു ജോലിയാണ്. പലരും വന്‍തുക കോഴ കൊടുത്തുവാങ്ങുന്ന ജോലി. മാര്‍ക്കിനും അഭിരുചിക്കും ഉപരി കോഴപ്പണത്തിന്റെ കണക്കിലാണ് നിയമനങ്ങള്‍ നടക്കുന്നത്. സ്വകാര്യമേഖലയിലാണെങ്കില്‍ തുച്ഛമായ വേതനത്തിന് കഠിനാദ്ധ്വാനം ചെയ്യുന്ന അധ്യാപകര്‍. ഇരുകൂട്ടര്‍ക്കും സ്വന്തം പ്രൊഫഷനോട് നീതിപുലര്‍ത്താന്‍ പലപ്പോഴും കഴിയാറില്ല. എല്ലാറ്റിലുമുപരി ഉപഭോഗസംസ്‌കാരത്തിന്റെയും ടെക്‌നോളജിയുടെയും കടന്നുകയറ്റത്തില്‍ മാനുഷികപരിഗണനകള്‍ നഷ്ടമാകുന്ന അവസ്ഥയുമുണ്ട്.മാണിക്യക്കല്ലുപോലെ തിളങ്ങുന്ന അധ്യാപകര്‍ സിനിമയില്‍ മാത്രമല്ല, നമുക്കിടയിലുമുണ്ട്. കുട്ടികളുടെ നന്മയെ ഊതിത്തെളിച്ച് ലോകത്തിന് വെളിച്ചം പകരുന്നവര്‍... കേവലം അറിവിനപ്പുറം ജീവിതം തന്നെ പഠിപ്പിക്കുന്നവര്‍. പക്ഷേ, അവരുടെ എണ്ണം കുറഞ്ഞുവരുന്നു എന്നതാണ് നമ്മളെ ഭയപ്പെടുത്തുന്നത്.നാലാം ക്ലാസുകാരന്‍ അഞ്ചുവയസ്സുകാരിയെ കൊല്ലുന്നു. എട്ടാം ക്ലാസുകാരന്‍ കൂട്ടുകാരിയെ പീഡിപ്പിക്കുന്നു. കൊച്ചുകുട്ടികള്‍പോലും ആത്മഹത്യ ചെയ്യുന്നു. ''കറുത്തകാലത്തിന്റെ'' അടയാളങ്ങളായി ഓരോ സംഭവവും കടന്നുവരുന്നു. എവിടെയാണ് വെളിച്ചം?

പ്രതീക്ഷ അധ്യാപകരിലാണ്. അവരതു തിരിച്ചറിയുന്നുണ്ടോ എന്നറിയില്ല. സ്വന്തം ക്ലാസ് മുറിയില്‍ സ്പന്ദിക്കുന്ന ഹൃദയങ്ങളുടെ യഥാര്‍ത്ഥ താളം മനസ്സിലാക്കാന്‍, അവരുടെ ജിജ്ഞാസയെ ശമിപ്പിക്കാന്‍, തെറ്റാത്തവഴികളിലൂട നയിക്കാന്‍, എല്ലാറ്റിലുമുപരി സ്വയം ജ്വലിച്ച് അവര്‍ക്കൊരു മാര്‍ഗദീപമാകാന്‍ അധ്യാപകര്‍ക്ക് കഴിയണം. ലോകത്തിന്റെ ദുഷിപ്പുകളെ കുറ്റപ്പെടുത്തി സ്വന്തം ചുമതലകളില്‍നിന്ന് അവര്‍ക്ക് വേണമെങ്കില്‍ ഒഴിയാം, ''കൂടയിലെ ഓറഞ്ചിലേറെയും ചീഞ്ഞുപോയിട്ടുണ്ടാകാം, അതുകൊണ്ട് മുഴുവനും മാലിന്യത്തില്‍ തള്ളണമോ? നല്ലവ തുടച്ചെടുക്കാം. ചീഞ്ഞതും കളയണ്ട, അവയ്ക്കുള്ളില്‍ നല്ല വിത്തുകളുണ്ടാകും. അതെടുത്ത് പാകിയാല്‍ ഭാവിയില്‍ നമുക്കൊരു ഓറഞ്ചുതോട്ടം തന്നെ സൃഷ്ടിക്കാം''.

ബുധനാഴ്‌ച, ജൂലൈ 13, 2011

കണ്ണ്




നീലാകാശത്തെയും,
പൂക്കളെയും,
നക്ഷത്രങളെയും,
മഴവില്ലിനെയും,
മനസിലേക്ക് പകര്ത്തുന്ന...
ക്യാമറയാണ്,
കണ്ണ്.........
മനസിന്റെ സങ്കടങളെ..
കണ്ണീരിലൂടെ ഒഴുക്കികളയുന്ന,
ഗംഗയാണ്...കണ്ണ്...
കണ്ണ്..നിര്മ്മലമാണ്..
മനസിന്റെ കളങ്കതെ,
മറച്ചുവെക്കാനറിയില്ല..
കണ്ണിന്...
കണ്ണില് നോക്കാത്തവന്‍..
കാപട്യക്കാരനാണ്..
കണ്ണിറുക്കികാണിച്ച്..
പ്രണയിനിയെ..
പ്രണയം അറിയിച്ച്..
സ്വന്തമാക്കാം.....
അപ്രിയ സത്യത്തെ..
കണ്ണടക്കാതെ മറയ്ക്കാന്‍..
കഴിയില്ല....
കണ്ണു മനസിന്റെ ..
കണ്ണാടിയാണു.........

ശനിയാഴ്‌ച, ജൂലൈ 09, 2011

കൊച്ചുമനസ്സ്



അമ്മെയെന്‍മുതുകത്ത്..
കാലത്തോരുഭാണ്ഡം,
തൂക്കിത്തരും...
പിന്നെ കാലിയെപ്പോലെന്നെ ,
മുച്ചക്രവണ്ടിയില്‍-
തിരുകിവെക്കും....
സ്കൂളിലെതിയാല്‍-
ഡ്രൈവര്‍മാമന്‍,
ഓട്ടോയില്‍നിന്ന്-
വലിച്ചെടുക്കും……..
ഇഗ്ലീഷിലെല്ലാതെ,
മിണ്ടരുതാരോടും..
മിണ്ടിയാല്‍ ടീച്ചേര്‍സ്,
വടിയെടുക്കും..
വെള്ളം കുടിക്കുവാന്‍-
തോണ്ട വരണ്ടപ്പോള്‍...
ഇഗ്ലീഷറിയാതെ-
കണ്ണീരൊഴുക്കി ഞാന്‍…………
അമ്മേ,എനിക്കും കൊതിയുണ്ട്..
പട്ടംപറത്തിയെന്‍-
കൂട്ടുകാരോടൊത്ത്..
തൊടിയില്‍ കളിക്കുവാന്‍...
തോട്ടിലെ വെള്ളത്തില്‍..
നീന്തിതുടിക്കുവാന്‍..
മാവിലെ മാങയ്ക്ക്..
കല്ലെറിഞ്ഞീടുവാന്‍......

വാധ്ക്യം



ഈ ഊന്ന് വടിയാണ്-
എന്റെ കൂട്ട്............
യൌവനതിളപ്പില്‍ ഞാന്‍..
അഹങ്കരിച്ചിരുന്നു...
മൂന്ന് ആണ്‍മക്കള്‍
നീ ഭാഗ്യവാനാണ്..
കൂട്ടുകാരും ബന്ധുക്കളും...
അസൂയപ്പെട്ടിരുന്നു.........
പ്രിയതമയോട് പറഞ്ഞിരുന്നു..
നാം എത്ര ഭാഗ്യവാന്മാരാണ്..
മുതിര്‍ന്നപ്പോള്‍ ജോലിക്കായവര്‍
സായിപ്പിന്റെ നാട്ടില്‍ കുടിയേറി....
ഇപ്പോ, എനിക്കു കൂട്ട്..
ഈ ഊന്ന് വടിയും.
മക്കള്‍ സമ്മാനിച്ച ഹോംനേഴ്സുംമാത്രം...
പ്രിയതമ വിട്ടുപിരിഞപ്പോള്‍...
ഞാന്‍ ഇരുട്ടിലായി.........
ഇടക്കെപ്പൊഴോ മുത്തച്ഛാ-
വിളിക്കേള്‍ക്കാന്‍ കൊതിച്ചിരുന്നു.
ഈ മരണകിടക്കയില്‍ ...
കൂരിരുട്ടില്‍ എന്നെ ..
തലോടാന്‍,സ്നേഹിക്കാന്‍..
ഒരാള്‍ ഉണ്ടായിരുന്നെങ്കില്‍...
ഞാന്‍ കാത്തിരിക്കുന്നത്,
മരണത്തെയാണ്...
പാതിരാവിലെ നടുക്കുന്ന..
നിശബ്ദധയില്‍ ഞാന്‍ കാതോര്‍ക്കുന്നത്..
മരണത്തിന്റെ വിളിയാണ്.........
മരണവും കൈവിട്ട ഈ ജീവിതം..
എന്തുചെയ്യാണം..
ദൈവമേ.. നീ ഇനിയും..
ഒരനാഥനെയും സ്രുഷ്ടിക്കരുത്...
അവരുടെ കണ്ണീര്‍ വീഴ്ത്തരുതീ....
ഭൂമിയില്‍....................

ചൊവ്വാഴ്ച, ജൂലൈ 05, 2011

അവിഹിതം



ചവറുകൂനയില്‍ കേട്ടത്..

ഒരു കുഞ്ഞിന്റെ കരച്ചിലാണ്...

പൊക്കിള്‍കൊടിയിലെ..

ചോരയുണങുമുന്പ്...

പെറ്റമ്മ ഉപേക്ഷിച്ച ചവറ്......

കുഞ്ഞിന്‍ കരച്ചിലുയര്‍ത്തുന്ന-

തൊരു നൂറ്ചോദ്യമാണ്.........

അമ്മയോട്,ലോകത്തൊട്...

ജീവന്‍തന്ന നീ തന്നെയെങിനെ..

ചവറില്‍ കളഞ്ഞു എന്‍ജീവന്‍?

പ്രണയ പാരവശ്യത്തില്‍ .....

നീ ചെയ്ത പാവത്തിനമ്മേ..

ഞാനെന്തു പിഴച്ചു?

സനാതനായ എന്നെ നീ..

ഭൂമിയില്‍ അനാധനാക്കിയതെന്തേ?

മുഖംമൂടിയിട്ട നിന്‍........

അഭിമാനം കാക്കാന്‍ അമ്മേ.....

നീ നല്‍കിയതെന്റെ ജീവനാണ്..............

ഇനിയൊരു ഭ്രൂണവും പിറക്കതിരിക്കട്ടെ,

പെറ്റുനോവറിഞ്ഞിട്ടും

മത്രത്വമറിയാത്ത ഗര്‍ഭപാത്രത്തില്‍.

ചവറുകൂനയില്‍ കണ്ടത്..

ഒരു കുഞ്ഞിന്റെ പിടച്ചിലാണ്...

വെള്ളിയാഴ്‌ച, ജൂലൈ 01, 2011

ഗന്ധം



മണവും മനുഷ്യനും
രണ്ടുതരമുണ്ട്..........
നല്ലതും,ചീത്തയും.
നല്ല മണവും,നല്ല മനുഷ്യരും-
ഹ്രദയത്തോട് ചേര്‍ന്ന് നില്കും............
ചീത്ത മണവും,മനുഷ്യനും-
നമ്മെ അസ്വസ്ഥമാക്കും.........
കുട്ടിക്കാലത്ത് എനിക്കിഷ്ടം-
അമ്മയുടെ മണമായിരുന്നു.......
അച്ഛനു ചാരായത്തിന്റെ-
മണമായിയിരുന്നു....
മുതിര്‍ന്നപ്പൊള്‍ ഞാന്‍-
അച്ഛന്റെ മണം ഇഷ്ടപ്പെട്ട് തുടങി....
ആ മണം എന്നെ ഉന്‍മത്തനാക്കി.....
പതിയെ ഞാനും അച്ഛന്റെ വഴിയെ...
ഒടുക്കം ,
മൂക്കില്‍ രണ്ടു പഞ്ഞിക്കഷണം വച്ചു-
ഡോക്ടര്‍ എന്റെ മണക്കനുള്ള
അവകാശം നിഷേധിച്ചു..........
രാമച്ചത്തിന്റെ മണം
കാറ്റില്‍ പരത്തി യാത്രയായി...
ഞാനും എന്റെ മണവും