ഞായറാഴ്‌ച, ഡിസംബർ 18, 2011

ഒരു ജനകീയ വിപ്ലവം തുറന്നിട്ട വഴികള്‍





മുല്ലപ്പെരിയാര്പ്രശ്നം അണക്കെട്ടിലെ വെള്ളം പോലെ തന്നെ കൂടി വരുകയാണ്. മാദ്ധ്യമങ്ങള്ഉള്പ്പെടെ പടച്ചു വിടുന്ന ദുരന്ത ചിത്രം പൊതുജനങ്ങള്ക്ക് ഏറെക്കുറേ മടുത്തിരിക്കുന്നു, പലരുടേയും സംഭാഷണം ഇപ്പോള്ഇങ്ങനെ, "പൊട്ടിയാല്അങ്ങ് പൊട്ടട്ടെ... ഒരുമിച്ച് മരിക്കാല്ലോ..." വരാന്പോകുന വലിയൊരു ദുരന്തത്തെ നേരിടാന്തയ്യാറാണ്, അണക്കെട്ടുമായി അടുപ്പമുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍.ഒരു തരം നിസ്സയഹാവസ്ഥയില്ജീവിക്കേണ്ടി വരുന്ന അവസ്ഥ എത്ര ഭയാനകമാണ്, അതും ഡാമിനടുത്ത സ്ഥലങ്ങളിലെ കുട്ടികള്പോലും ഉറങ്ങാനാകാതെ അപകടം പ്രതീക്ഷിച്ചിരിപ്പാണെന്നു പറഞ്ഞാല്‍ , അവസ്ഥകള്പ്രവചനാതീതം. 

സോഷ്യല്മീഡിയ തുടങ്ങി വച്ച ഒരു വിപ്ലവമാണിതെനു പറയാതെ വയ്യ. ബ്ലോഗു വഴിയും ഓര്ക്കുട്ട് വഴിയും വളരെ മുന്പേ തന്നെ പ്ര്ശനം ചര്ച്ചാ വിഷയമായിരുന്നു, അണക്കെട്ട് പുനര്നിര്മ്മിക്കുന്നതിനു വേണ്ടി പല ബ്ലോഗുകളിലും ബാഡ്ജ് ഉള്പ്പെടെ പലതും സ്ഥാപിച്ചിരുന്നു, പക്ഷേ ഈയടുത്തിടെ തുടര്ച്ചയായി ഉണ്ടായ ഭൂചലനങ്ങളോടെയാണ്, വിഷയം ഇത്ര തീവ്രമായത്. സംഭവം സോഷ്യല്മീഡിയയില്കത്തിപ്പടര്ന്നു, പ്രത്യേകിച്ച് നവതരംഗമായ ഫെയ്സ്ബുക്കില്‍. മുല്ലപ്പെരിയാറിനായി നിരവധി പേജുകളും പോസ്റ്റ്കളും ക്രിയേറ്റു ചെയ്യപ്പെട്ടു. മലയാളനാട്ടില്മാത്രമല്ല, അറബി നാടുകളില്ജോലി ചെയ്യുന്ന പ്രവാസികള്പോലും വിഷയത്തില്ശക്തമായി പ്രതികരിച്ചു തുടങ്ങിയതോടെ അത്ര നാള്അനക്കമില്ലാതിരുന്ന മുഖ്യധാരാ മാദ്ധ്യമങ്ങള്പലതും ഒളിച്ചും പാത്തും വിഷയത്തെ പഠിക്കാന്തുടങ്ങി. ഓരോ ദിവസത്തേയും മുന്നേറ്റങ്ങള്പത്രത്താളുകളില്ഇടം പിടിയ്ക്കാന്തുടങ്ങി. മാദ്ധ്യമങ്ങള്ഏറ്റെടുത്തതോടെ മുല്ലപ്പെരിയാര്ജനകീയ പ്രശ്നം എന്ന നിലയില്നിന്ന് രാഷ്ട്രീയ പ്രശ്നം എന്ന നിലയിലെത്താന്പിന്നെ അധികം വൈകിയില്ല. ഇപ്പോള്എന്തൊക്കെയാണ്, ഇല്ലാത്തത്, മന്ത്രിമാരുടെ ഉപവാസം, മനുഷ്യ ചങ്ങല, ധര്, നമ്മുടെ നേതാക്കന്മാര്ക്ക് ഇത്ര ആര്ജ്ജവമുണ്ടെന്ന് ഇപ്പൊഴല്ലേ മനസ്സിലായത്. പക്ഷേ മുതിര്ന്ന നേതാക്കന്മാരുടെ വാര്ത്തകല്റിപ്പോര്ട്ടു ചെയ്യുമ്പോള്മാദ്ധ്യമങ്ങള്മനപ്പൂര്വ്വം മറന്ന ചില കാഴ്ച്ചകളുണ്ട്. വര്ഷങ്ങളായി മുല്ലപ്പെരിയാര്ഭാഗത്ത് ചപ്പാത്തില്ഉപവാസമനുഷ്ടിച്ചിരുന്ന സാധാരണക്കാരെ, ഇപ്പോള് പ്രശനം രൂക്ഷമായതിനു ശേഷം പലയിടങ്ങളിലായി "ജീവന്സംരക്ഷിക്കുക" എന്ന മുദ്രാവാക്യത്തോടെ ദിവസങ്ങളായി നിരാഹാരമിരിക്കുന്ന സന്ന്ദ്ധ പ്രവര്ത്തകരെ. 

അവരൊന്നും തങ്ങളുടെ മുഖം പത്രത്താളുകളില്അച്ചടിച്ചു വരണം എന്ന മനോഭാവത്തോടെ അല്ല നിരാഹാരമിരിക്കുന്നത്, മറിച്ച് പ്രശ്നത്തിന്, സുരക്ഷിതമായൊരു പരിഹാരം ഉടനടി വേണം എന്ന അഭ്യര്ത്ഥനയുമായാണ്. അവരുടെ നിരാഹാരം, രാവിലെ 11 മണി മുതല്വൈകുന്നേരം 5 മണി വരെ "ഉപവാസ"മിരിക്കുന്ന നേതാക്കളുടെ സമരമല്ല. മറിച്ച് അനേകായിരങ്ങളുടെ ജീവനു മുറവിളി കൂട്ടുന്നവരുടെ പ്രതിനിധികളായാണ്. 



സോഷ്യല്മീഡിയയില്ഇപ്പോള്പ്രതിഷേധാഗ്നി കെട്ടുകൊണ്ടിരിക്കുന്നു, അതിനു കാരണമുണ്ട്, ആരോടാണ്, തങ്ങളുടെ പരാതി പറയേണ്ടത്? ആരോടാണ്, തങ്ങളുടെ ജീവന്, സുരക്ഷ വേണമെന്നു പറയേണ്ടത്? ആര്ക്കുമറിയില്ല, കേരള സര്ക്കാരിന്റെ നിസ്സഹകരണാവസ്ഥ മുല്ലപ്പെരിയാര്വിഷയത്തില്അഡ്വക്കേറ്റ് ജനറലിന്റെ വാക്കുകളിലൂടെ നാം കേട്ടു. പിന്നീട് വാക്കുകള്അദ്ദേഹം തിരുത്താന്തയ്യാറാകാതിരുന്നതും, അദ്ദേഹത്തിനെതിരേ പ്രതിഷേധം ഇരമ്പിയിട്ടും ആക്ഷന്എടുക്കാതിരുന്നതും നിസ്സഹകരണാവസ്ഥയ്ക്ക് അടിവരയിടുന്നു. 



ഇനി ആരാണ്, എന്താണ്, പ്രശ്നങ്ങള്ക്ക് ഒരു പോംവഴി? തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അണുകിട മാറ്റമില്ലാതെ പഴയ നിലപാട് ആവര്ത്തിക്കുന്നു, അണക്കെട്ട് ഇപ്പോഴും പൂര് സുരക്ഷിതം, കേരളമുണ്ടാക്കുന്ന ഭീതിജനകമായ , അസത്യവാക്കുകള്ക്ക് തടയണ കെട്ടണമെന്ന് ജയലളിത സുപ്രീം കോടതിയ്ക്കും പ്രധാനമന്ത്രിയ്ക്കും കത്തുകളയയ്ക്കുകയും ചെയ്തു. സംഭവം അവിടെയെങ്ങും നില്ക്കുന്നില്ല, തമിഴ്നാട്ടില്അതിര്ത്തി പ്രദേശങ്ങളില്ജീവിക്കുന്ന മലയാളികള്കടുത്ത പ്രശ്നങ്ങളിലാണ്. പലര്ക്കും സ്വത്തും ജീവിതവും നഷ്ടപ്പെടുന്നു. ഇതൊരു വൈറസാണ്, പ്രത്യേകിച്ച് വികാരപരമായി കാര്യങ്ങളെ സമീപിക്കുന്ന തമിഴ്നാട്ടുകാര്ക്ക് ഇങ്ങനെയൊക്കെ പ്രതികരിക്കാനേ അറിയൂ, അതിനു പകരം കേരളത്തിലും അവര്ക്കു നേരേ ഒറ്റപ്പെട്ട പ്രതിഷേധങ്ങള്ഉണ്ടാകുന്നുണ്ട്, ഇതാണോ പ്രതിഷേധിക്കാനുള്ല നമ്മുടെ മാര്ഗ്ഗം? അയല്വാസിയെ ഒറ്റവെട്ടിനു കൊന്നാല്നമ്മുടെ പ്രശങ്ങള്എല്ലാം തീരുമോ? 

കാവേരി പ്രശ്നത്തില്തമിഴ്നാട്-കര്ണാടക കലാപം ഉണ്ടായപ്പോള്വളരെ ആര്ജ്ജവത്തോടെ കാര്യത്തെ സമീപിച്ച് ഇരു സംസ്ഥാനങ്ങളേയും രമ്യതയിലാക്കിയത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്ബിഹാരി വാജ്പേയിയാണ്. അദ്ദേഹത്തിന്റെ പകുതി തന്റേടം കാട്ടാനുള്ള ധൈര്യം ഇപ്പോഴത്തെ പ്രധാനമന്ത്രിയ്ക്കുണ്ടെങ്കില്വളരെ നിസ്സാരമായി പരിഹരിക്കാവുന്ന ഒരു വിഷയം തന്നെയാണിതും. അതുണ്ടാകാത്ത കാലത്തോളം തമിഴ്നാട്-കേരള അതിര്ത്തി ഗ്രാമങ്ങള്ദുരന്ത ചിത്രങ്ങളാകും, ഒരുപക്ഷേ അണക്കെട്ട് പൊട്ടിയാല്ഉണ്ടാകാവുന്നതിലധികം പ്രശനങ്ങള്ആകും ഇനി നമ്മളെ കാത്തിരിക്കുന്നത്. അത്തരമൊരു അവസ്ഥയിലേയ്ക്ക് രണ്ടു സംസ്ഥാനങ്ങളും എത്തിപ്പെട്ടാല്അതിന്റെ കാരണക്കാര്ആരെന്ന് ഒന്ന് ആലോചിച്ചു നോക്കൂ. 

ഭൌമശാസ്ത്രജ്ഞര്ഡാമിന്റെ അപകടവശത്തെ പറ്റി പറഞ്ഞു കഴിഞ്ഞു, പരിഹാരമാണ്, ഇനി വേണ്ടത്. അങ്ങോട്ടുമിങ്ങോട്ടും കത്തുകളയച്ചിരുന്നിട്ട് സമയം കളയാമെന്നല്ലാതെ കേന്ദ്ര സര്ക്കാരിന്റെ അടിയന്തിര ശ്രദ്ധ ഇക്കാര്യത്തില്പതിയണം. ഒരു വിദഗ്ദ്ധ സമിതിയെ വിട്ട് അണക്കെട്ടിന്റെ യഥാര്ത്ഥ അവസ്ഥ മനസ്സിലാക്കാന്ഇനി കേന്ദ്രസര്ക്കാര്വിചാരിച്ചാലേ നടക്കൂ. 



സോഷ്യല്മീഡിയ ഉണ്ടാക്കിയ മുന്നേറ്റം ഒരു തുടക്കമാണ്, പലതും നമ്മള്ഒരുമിച്ച് നിന്നാല്നടക്കും എന്ന് സമൂഹം മനസ്സിലാക്കിയ വേദി. ഇത്ര ശക്തിയായ ഒരു പ്രക്ഷോഭം ഇവിടെ നടക്കുന്നുണ്ടെങ്കില്അതിന്റെ തുടക്കമിട്ട ഒരു സമൂഹത്തിന്, ഇനിയും എന്തൊക്കെ ചെയ്തു കൂടാ... 

മലയാളിയുടെ ദുരന്തങ്ങളെ ശ്രദ്ധിക്കാത്ത തമിഴ്നാട് സര്ക്കാരിന്റെ രാഷ്ട്രീയ കളികള്നമുക്ക് മറക്കാം, മുല്ലപ്പെരിയാര്വിഷയം കേന്ദ്ര സര്ക്കാരിനടുത്തെത്തിക്കുകയാണ്, ഇനി വേണ്ടത്. മരവിച്ചിരിക്കാനല്ല സമയം, ഒരു ആഭ്യന്തര കലാപം ഇരുകൂട്ടര്ക്കും വരുത്തി വയ്ക്കുന്ന നാശത്തിന്, നാം ഒരിക്കലും കാരണമായിരുന്നുകൂട.. ഉണരുക.... ഒരുമിച്ച് മുന്നേറുക... 

ചൊവ്വാഴ്ച, ഡിസംബർ 13, 2011

നുറുങ്ങുകള്‍


ഫേസ്ബുക്ക്
ഫേസ്ബുക്കില്-
ലൈക്കടിച്ച്-
അവളെയവന്
ലൈനടിച്ചു....
ലൈനടിച്ചവളെ-
യവന് വലയിലാക്കി...
വലയിലാക്കിയവളെ-
യവന് കെണിയിലക്കി....
കെണിയിലാക്കിയവളെ-
യവന് അമ്മയാക്കി...
അമ്മയാക്കിയവളെ-
യവന് തെരുവിലാക്കി..
**********************
കത്രിക

ഒന്നായതിനെ
രണ്ടാക്കാന്
നീ കണ്ടെത്തിയ-
രണ്ടായ എന്നെ-
യെന്തിനു ഒന്നാക്കി നീ
*********************************

പെന്‍സില്‍

ബോക്സിലിരുന്ന-
പെന്‍സില്‍-
കറുബന്‍ കട്ടറിനോട്-
കലഹിച്ചു.....
കട്ടര്‍ പെന്‍സിലിനെ-
വായില്‍വച്ച്
പിരിച്ചെടുത്തു..
***********************************
ലോങ്ങ് ബെല്‍

ഒട്ടിയ വയറുമായി-
വാടിയിരിക്കുന്ന-
കുട്ടികള്‍ക്ക്-
ലോങ്ങ് ബെല്‍
ഒരു താരാട്ടാണ്

തിങ്കളാഴ്‌ച, ഡിസംബർ 12, 2011

ഞാന്‍




ഞാന്‍ മാറ്റപ്പെടുകയായിരുന്നു-
പുതിയൊരന്തരീക്ഷത്തിലേക്ക്-
അടക്കാന്‍ മറന്ന ജനല്‍-
സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്നു..
വെരുതെയാണെന്നറിയാം...
പുതു സ്വപ്നങ്ങളിലേക്ക്-
കൈപിടിച്ചുനടത്തിയവര്‍...
ആസക്തിയോടെ പെയ്തിറങ്ങിയവര്‍-
പുതുനാബുകള്‍ നല്കി-
പുതുതുരുത്തുകള്‍തേടി-
പോയപ്പോള്‍ ഞാന്‍-
മാറ്റപ്പെടുകയായിരുന്നു-
വേശ്യയായി..........
പ്രതീക്ഷയും,മോഹവുമായി-
മുലകൊടുത്തുവളര്‍ത്തിയവര്‍-
കൈയൊഴിഞ്ഞകലേക്ക് പോയപ്പോള്‍...
മാറ്റപ്പെടുകയായിരുന്നു-
അനാഥയായി.............
ആറടിമണ്ണുപോലും-
കൈവിട്ടുപോയപ്പോള്‍
ഞാന്‍ മാറ്റപ്പെടുകയായിരുന്നു....
പുറംപോക്കിലേക്ക്..................


ഞായറാഴ്‌ച, ഡിസംബർ 11, 2011

ശിഷ്ടം



പണമുണ്ടാക്കാന്‍-
ഞാന്‍ നഷ്ടപ്പെടുത്തിയത്-
എന്റെ ആരോഗ്യവും-
മനസ്സമാധാനവുമായിരുന്നു...
ഇന്ന്-
ആരോഗ്യവും-
മനസമാധാനവും-
കിട്ടാന്‍ ഞാന്‍ നഷ്ടപ്പെടുത്തുന്നതും
ആ പണമാണ്.....
ഒടുക്കം ശിഷ്ടം-
പൂജ്യം തന്നെ......

ചൊവ്വാഴ്ച, ഡിസംബർ 06, 2011

ഡിസംബര്‍ 6 നമ്മെ ഓര്‍മ്മിപ്പിക്കേണ്ടത്.




1992 ഡിസംബര്‍ 6.. മതേതരത്വത്തിന്റെ മാതൃകാരാജ്യമായ ഇന്ത്യയുടെ ശിരസ്സ് ലേകരാഷ്ട്രങ്ങള്‍ക്കു മുന്‍പില്‍ കുനിഞ്ഞുപോയ ദിവസം. അയോദ്ധ്യയിലെ ബാബ്‌റി മസ്ജിദ് ഒരു മുസ്ലീം ദേവാലയം എന്നതിലുപരി മഹാത്മാഗാന്ധി രൂപപ്പെടുത്താന്‍ ശ്രമിച്ച സാംസ്‌കാരിക സമന്വയത്തിലെ ഒരു പ്രതീകമായിരുന്നു. ഗാന്ധിക്ക് ഹിന്ദുവും മുസല്‍മാനും തന്റെ കണ്ണുകളായിരുന്നു. മസ്ദിജ് തകര്‍ക്കപ്പെട്ടതോടെ ഇല്ലാതായത് ഒരു സാംസ്‌കാരിക സമന്വയമാണ്. ഹിന്ദു വര്‍ഗ്ഗീയവാദികളില്‍ മാത്രം ഇതിന്റെ പാപഭാരം കെട്ടി വയ്ക്കുന്നതില്‍ അര്‍ഥമില്ല. അവരുടെ കൈകളില്‍ മാത്രമല്ല, മസ്ജിദിന്റെ തകര്‍ച്ചയെ പ്രതിരോധിക്കാന്‍ കഴിയുമായിരുന്ന കോണ്‍ഗ്രസ്സിന്റെ കൈയ്യിലും അതിനെതിരെ പ്രതിരോധം തീര്‍ക്കുവാന്‍ കഴിയുമായിരുന്ന ഇടതുപക്ഷത്തിന്റെ കൈയ്യിലും ചോരയുണ്ട്. ആധുനിക ശാസ്ത്രത്തിന്റെ അജയ്യതയുടെ പേരിലോ, വ്യാജമായ ദേശസ്‌നേഹത്തിന്റെ പേരിലോ ആയുധവ്യാപാരങ്ങളെയും യുദ്ധങ്ങളെയും ന്യായീകരിക്കുന്നതിലും ഈ ചോര പരക്കുന്നുണ്ട്.
ആയോദ്ധ്യയിലെ തര്‍ക്കഭൂമി മൂന്നായി ഭാഗിച്ചതുകൊണ്ടുള്ള കോടതിവിധി ഒന്നിനും പരിഹാരമാകുന്നില്ല. ആയോദ്ധ്യാതര്‍ക്കഭൂമിയുടെ ആത്യന്തികമായ വിധി ഭാരതത്തിലെ ഓരോ പൗരന്‍മാരുടെയും ഹൃദയത്തിലാണ് നടക്കേണ്ടത്. അതിനുള്ള സാഹചര്യം സൃഷ്ടിക്കുവാന്‍ ഇന്ത്യയിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തയ്യാറാവുന്നില്ല എന്നത് ഒരു ദുഃഖസത്യമാണ്. ഇന്ത്യന്‍ ജനാധിപത്യം മതവുമായി അത്രയേറെ കെട്ടുപിണഞ്ഞുകിടക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരം വിഷയങ്ങള്‍ നീറിപ്പുകയേണ്ടത് അധികാരരാഷ്ട്രീയത്തിന്റെ ആവശ്യവുമാകുന്നു. ലോകത്തിന്റെ സംഘര്‍ഷമേഖലകളിലെല്ലാംതന്നെ മതം കേന്ദ്ര സ്ഥാനത്തുണ്ട്. മതങ്ങള്‍ പ്രബലപ്പെടുകയാണ്.
നമ്മുടെ പൊതുജീവിതത്തില്‍ മതനിരപേക്ഷതയുടെയും മതത്തിന്‍െയും സ്ഥാനം രേഖപ്പെടുത്തുക അതീവ ദുഷ്‌ക്കരമാണ്. 1970കള്‍വരെ കാര്യങ്ങള്‍ ലളിതമായിരുന്നു. ഇന്ന് കാര്യങ്ങള്‍ അതീവ സങ്കീര്‍ണ്ണമാണ്. ജനാധിപത്യവാദിക്ക് മതം ഉപയോഗിക്കാന്‍ ഇന്ന് മുഖംമൂടിയുടെ ആവശ്യമില്ല. വര്‍ഗ്ഗീയവാദിക്ക് ജനാധിപത്യത്തെ ഉപയോഗിക്കാനും മുഖംമൂടി വേണ്ട. ഒരുകാര്യം വളരെ പ്രസക്തമാണ്. പടിഞ്ഞാറന്‍ ദേശീയതയുടെ ചട്ടക്കൂടിലൊതുങ്ങുന്നതല്ല ഇന്ത്യന്‍ മതബോധം. നമ്മുടെ മതേതരബോധത്തെ ഇന്ത്യന്‍ മതബോധത്തിനു ചേരുന്ന രീതിയില്‍ ഇനിയും രൂപപ്പെടുന്നതില്‍ നാം പരാജയപ്പെടുകയാണെങ്കില്‍ നമ്മുടെ ജനാധിപത്യബോധത്തിന്റെ അടിത്തറ ഇളകും. ഗുജറാത്തിലെ വര്‍ഗ്ഗീയകലാപവും, ഏറ്റവും ഉയര്‍ന്ന സാംസ്‌കാരിക ബോധമുള്ള കേരളത്തില്‍നടന്ന കൈവെട്ടുസംഭവവും ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഒരു സമൂഹം, ഒരു രാഷ്ട്രം വര്‍ഗ്ഗീയ ശക്തികളിലേക്ക് പതിക്കുകയെന്നാല്‍ ജനാധിപത്യമൂല്യങ്ങള്‍ കൈയ്യൊഴിയുക എന്നാണര്‍ഥം.
മതങ്ങളെ വായിച്ചെടുക്കുന്ന രീതിയിലാണ് നമുക്ക് പിഴവു പറ്റുന്നത്. മതങ്ങളുടെ സംഘടിതമായ ഒന്നിനോടും നമുക്ക് സത്മ്യപ്പെടാനാവില്ല. എന്നാല്‍ അവയുടെ സഹജാവസ്ഥകളില്‍ അവ അനീതിയോടും അസമത്വത്തോടും മറ്റെല്ലാ തിന്‍മകളോടുമുള്ള വിട്ടുവീഴ്ചയില്ലാത്ത കലഹങ്ങളായിരുന്നു. ബുദ്ധനും, രാമനും, പ്രവാചകനും, ക്രിസ്തുവും, കബീറും, രാമകൃഷ്ണപരമഹംസരും അത്തരത്തിലുള്ള മനുഷ്യരായിരുന്നു. ‘നീ നിന്റെ വിളക്കാകുക’ എന്നു ഗൗതമബുദ്ധന്‍ പ്രാര്‍ഥിക്കുന്നിടത്ത് ഇത് പൂര്‍ത്തീകരണം തേടുന്നു. ‘തത്വമസി’യും ‘ദൈവം നിന്റെ വിളക്കാകുന്നു’ എന്നഖുറാന്‍ വചനവും ‘സ്വര്‍ഗ്ഗരാജ്യം നിന്നില്‍ത്തന്നെയാകുന്നു’എന്ന ബൈബില്‍ വചനവും ചേരുന്നത് ഒരേയൊരു സത്യത്തിലാണ്.
ഒരു ദൈവവും മനുഷ്യനു പുറത്തല്ല. ദൈവവും ചൈതന്യവും മനുഷ്യന്റെ ഉള്ളില്‍ത്തന്നെയാണ്. ഈ തിരിച്ചറിവും വിനയവും ഇത് അറിയാനും നിലനിര്‍ത്താനുമുള്ള നിരന്തരമായ പ്രാര്‍ഥനയുമാണ് മതമറിയുന്നവന്റെ സത്യാഗ്രഹം. മതങ്ങളുടെ ആന്തരീകോര്‍ജ്ജമാണ് അവയുടെ ധാര്‍മ്മികത. നമ്മുടെ ജനാധിപത്യമൂല്യങ്ങളില്‍നിന്നുളവാകുന്ന ധാര്‍മ്മികതയും ഈ ധാര്‍മ്മികതയും തമ്മില്‍ നിരന്തരമായ സംവാദം ആവശ്യപ്പെടുന്നുണ്ട്. ഇവിടെ ഒന്നിനെത്തള്ളി മറ്റൊന്നിനെ നാം സ്വീകരിക്കുകയാണെങ്കില്‍, നമുക്ക് നഷ്ടപ്പെടുവാന്‍ ഒരുപാടുണ്ടാകും. രണ്ടും ഒരേ ചൈതന്യത്തിന്റെ ഭാഗങ്ങളാണെന്ന അറിവിനെ ദീപ്തമാക്കുക, നിരന്തരം അതിനെ ഉറപ്പിക്കുക എന്നതാണ് ഈ കടുത്ത പ്രതിസന്ധിയില്‍ ഒരു ജനാധിപത്യവാദിക്കും മതവിശ്വാസിക്കും ചെയ്യാനുള്ളത്. ഇത്തരം ധാര്‍മ്മികമായ വിപ്ലവമാണ് ഇന്ത്യയുടെ പൊതുബോധത്തില്‍ സംഭവിക്കേണ്ടത്.
എല്ലാത്തരം വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് സംവാദങ്ങള്‍ ഇന്ന് സാധ്യമാകുന്നില്ല.ജനാധിപത്യവിശ്വാസി സംസാരിക്കുന്നത് അയാളുടെ അനുയായിയോടാണ്. മതവിശ്വാസി അതേ മതത്തിന്റെ വിശ്വസിയോട് ഈ സമവാക്യങ്ങള്‍ തകരണമെങ്കില്‍ ജനാധിപത്യത്തിന്റെയും മതത്തിന്റെയും ധാര്‍മ്മികതയില്‍നിന്നുകൊണ്ട്, എല്ലാത്തരം തീവ്രവാദികളെയും അഭിസംബോധന ചെയ്യാന്‍ നമുക്കാവണം. ജനാധിപത്യത്തിന്റെയും മതത്തിന്റെ ആന്തരീകോര്‍ജ്ജത്തിന്റെയും ധാര്‍മ്മികമായ സംവാദതലമാണിത്. ആരുമായും നമുക്ക് വിയോജിക്കാം; എന്നാല്‍ അയാളുമായുള്ള സംവാദത്തിന്റെ പാലം കത്തിച്ചുകളയരുത്. ‘ഇന്ത്യ: അര്‍ദ്ധരാത്രി മുതല്‍ അരനൂറ്റാണ്ടുവരെ’ എന്ന പുസ്തകത്തില്‍ ശശിതരൂര്‍ എഴുതിയ വാക്യങ്ങള്‍ ശ്രദ്ധേയമാണ്. ‘പൂക്കളെക്കാള്‍ അധികം മുള്ളുകള്‍ നിറഞ്ഞ മരം പോലെയാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യ. നേട്ടങ്ങളില്‍ അഭിമാനിക്കുമ്പോഴും മുറിവുകളുടെ നീറ്റലുകള്‍ യാഥ്ാര്‍ഥ്യമാണ്. മുള്ളുകള്‍ മുറിച്ചുമാറ്റി പൂക്കളെ കണ്ടെുകൊണ്ടും അംഗീകരിച്ചുമുള്ള യാത്രയാണ് ഭാവിയിലേക്കു വേണ്ടത്’.